Friday 23 August 2013

പുരുഷ വേശ്യകൾ

വിശുദ്ധിയുടെ ചെങ്കോലുമായി
പാപത്തിന്റെ മുൾക്കിരീടം സ്ത്രീക്കു
ചാർത്തിക്കൊടുത്ത പുരുഷത്വങ്ങൾ
ഹസ്തഭോഗങ്ങളിലും ആത്മരതിയിലും
അടങ്ങാതെ നീങ്ങുന്നവർ...
അങ്ങകലെ സുന്ദരിയായ ഭ്രാന്തിയുടെ
നിലവിളി കെട്ടടങ്ങി,
പിടഞ്ഞു ചത്ത ബീജങ്ങൾ കുഞ്ഞിന്റെ
മരണത്തിനു സാക്ഷിയായി,
അർത്ഥമില്ലാത്ത ഭോഗങ്ങൾ അഭിമാനമായി,
പുരുഷൻ അട്ടഹസിച്ചു
അവൾ അപ്പോഴും വസ്ത്രങ്ങളും
കണ്ണീരും വരിക്കൂട്ടുകയായിരുന്നു...
വികാരത്തിന്റെ ലാവയിൽ
കത്തിയമർന്ന കാമുകിയും
അനാഥമായ പ്രണയവും സ്നേഹവും..

പാതിരാത്രിയിലും പകലിലും
രതിയുടെ പണിശാലയിൽ നിങ്ങൾ
തീർത്ത കറിവേപ്പിലയുടെ കോലങ്ങൾ,
ആധുനികതയുടെ പ്രമാണങ്ങളിൽ
നിങ്ങളെഴുതിയെടുത്ത ജീവിത ഓഹരികൾ,
വിവാഹത്തിലെ അവിഹിതമാം
ഉൾക്കാടു കത്തുന്ന ഓർമകളും
സ്നേഹത്തിന്റെ മൃതുവോളം നീളുന്ന
പ്രഹസനത്തിൻ ദിനങ്ങളും.
എനിക്കെറിയാനാവില്ല കല്ലുകൾ
തിരുവെഴു ത്തിലേപോൽ
നിങ്ങൾക്കാവുമെങ്കിൽ എറിയുക,
മാനത്തെ നോക്കിയല്ല,
മണ്ണിൽ നോക്കിയല്ല,
മനസാക്ഷിയെ നോക്കി....


No comments:

Post a Comment