Thursday 25 April 2013

തെങ്ങ്

അപ്പൂപ്പന് തെങ്ങുകളോടായിരുന്നു,
മക്കളെക്കാളും
പേരകുട്ടികളെക്കാളും പ്രിയം .
തേങ്ങക്ക് വിലയില്ലാതെയായതൊന്നും
മൂപ്പര്‍ക്ക് പ്രശ്നമല്ല. .
നിന്നെയൊക്കെ വളര്‍ത്തിയ നേരം
കൊണ്ട് നാല് തെങ്ങ്
നട്ടിരുന്നെങ്കില്‍ എന്നത്
ടിയാന്റെ സ്ഥിരം പല്ലവിയാണ് .
വീട്ടു മുറ്റത്തെ തെങ്ങില്‍ നോക്കി
അഭിമാനം കൊള്ളുകയും
കല്പ വൃക്ഷത്തിന്റെ
ചതിക്കാത്ത പാരമ്പര്യം
എടുത്തു പറയുകയും പതിവാണ് .
തെങ്ങുകളെ ആക്ഷേപിച്ചാല്‍
അപ്പൂപ്പന് കലിയിളകുമായിരുന്നു.

പുതിയ വീട് വെക്കുമ്പോള്‍
തെങ്ങ് വെട്ടേണ്ടി വരുമെന്ന്
മക്കള്‍ പറഞ്ഞു
തെങ്ങ് വെട്ടാതെ
അങ്ങ് പണിഞ്ഞാല്‍ മതി
അപ്പൂപ്പന്റെ വാശി
ഒരിക്കല്‍ സന്ധ്യമയങ്ങുന്ന നേരത്ത്
ഒരു കാറ്റ്
തെങ്ങ് വീടിന്റെ പുറത്ത്,
അപ്പൂപ്പന്റെ മുറിയുടെ മേലെ

നാലഅഞ്ചു ഓടു
അപ്പൂപ്പന്റെ നെഞ്ചത്ത്...
മക്കളെടുത്തു
പീകോ പീക്കോ കരയുന്ന വണ്ടിയില്‍
കയറ്റുമ്പോള്‍
വീട് തെങ്ങായിട്ട് പൊളിച്ചു തന്നു.
ഇനി പുതിയ വീടിന്റെ പണി തുടങ്ങാം
അപ്പൂപ്പന്റെ അനുവാദം...



1 comment:

  1. മക്കളെടുത്തു
    പീകോ പീക്കോ കരയുന്ന വണ്ടിയില്‍
    കയറ്റുമ്പോള്‍
    വീട് തെങ്ങായിട്ട് പൊളിച്ചു തന്നു. :) ... gooood humor..

    ReplyDelete